എടയന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം.....

കവിത


തത്തമ്മ
സ്വാലിഹ പി.വി., 5A

തത്തമ്മേ തത്തമ്മേ
കാട്ടിൽ പാറി നടക്കും തത്തമ്മേ
കൊമ്പത്തിരുന്ന് രസിക്കും നീ
ചുണ്ടിൽ ചുവന്ന നിറത്തിൽ നിന്നെക്കാണാൻ
എന്തൊരഴകാണ് നിന്നെക്കാണാൻ
നീ എങ്ങോട്ടാണീ പോകുന്നത്
എന്നോടൊന്നും പറയാതെ
തത്തമ്മേ തത്തമ്മേ
നീ തനിച്ചാണോ പോവുന്നത്
വേഗം പോയി വേഗം വരണം
നീ എന്നെയും കൂടെ കൂട്ടാമോ
നീ എങ്ങോട്ടാണിന്നീ യാത്ര


പ്രളയമെന്ന പിശാച്

 

പമ്പയും കമ്പനിയും ......എല്ലാ നദികളും.....
കുത്തിയൊലിച്ചൊരാ .......പ്രളയകാലം
പച്ച വിരിപ്പിട്ട സഹ്യനിൽ നിന്നൊക്കെ
ജലരേഖകൾ പൊട്ടിയൊലിച്ച കാലം
കർഷകർ തന്നുടെ പ്രതീക്ഷകളും
കേരളീയരുടെ സ്വപ്നങ്ങളും
വെള്ളത്തിലാഴ്ന്നൊറ ഓരോർമ്മ കാലം
ഏവരുംതുറ കണ്ണുകളാൽ നോക്കിടും
ഭീതിയില്ലന്നോരാ പ്രളയ കാലം
ദൈവവും പ്രകൃതിയും ഒത്തുചേർന്നാടിയ
താണ്ഡവകാലമാ ആപ്രളയകാലം
ദാരുണാന്ത്യങ്ങളും നാശനഷ്ടങ്ങളും
നമ്മെ വിഴുങ്ങിയ ഓർമ്മ കാലം
സഹ്യനെ നാടായ ദൈവത്തിൻ നാടായ
നമ്മുടെ കേരളത്തിന് എന്തുപറ്റി
അറിയില്ല അറിയില്ല ആർക്കും അറിയില്ലല്ലോ
നമ്മുടെ കേരളത്തിന് എന്തുപറ്റി
പ്രണയം വിഴുങ്ങിയ കേരളത്തെ ഇനി
നവകേരളം ആക്കാൻ സാധ്യമാണോ
ഈ നവകേരളം ആക്കാൻ സാധ്യമാണോ


കണ്ണീരൊഴുക്കി....
സങ്കീര്‍ത്തന വി.പി., 9A

 

തീയിട്ടെരിച്ചനസ്സുകളിലെക്കോടി
ഓടിക്കിതച്ചു പാഞ്ഞെത്തി
ചെകുത്താന് ഈറൻ കരങ്ങൾ
പ്രളയക്കെടുതി നക്കിക്കുടിച്ച
ജീവിതം വെറുമൊരനാഥ വേഷം
ആഡംബരത്തിനു ധൂർത്തടിച്ചവൻ ഇന്ന്
കൈ നീട്ടി നിൽക്കുന്ന പൊതിച്ചോറുമായി
കമ്പനിയും പെരിയാറും നീരിറ്റൊഴുക്കി
ഡാമായിമാറിയ എൻ നാടിന്നു
ദൈവത്തിന് പരസഹായത്തിനായി
പ്രാർത്ഥനയിൽ
ടാറിട്ട റോഡിനു ഒഴുകുന്ന വെള്ളത്തിൽ
കാറിനു തോണിയായി മാറിക്കഴിഞ്ഞു
ജീവന്റെ മഹാസാഗരത്തിന്നു മേൽ
ഒഴുകിപ്പോകുന്ന വെള്ളപ്പാച്ചിൽ
ദൈവം അനുഗ്രഹിച്ച് ഒരു പൊൻകേരളം
ദൈവത്തിൻ സ്വന്തം നാടായി മാറീടുന്നു
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ചേർന്ന്
പ്രാർഥനാഗീതം മുഴക്കിടുന്നു
പ്രകൃതിക്കു നൽകിയ പീഡനങ്ങൾ ക്കായി
തിരിച്ചടി നൽകിയത് പ്രളയകാലം
ഏതു ദൈവത്തിൻറെ രക്ഷയാണ്
ദൈവം സഹായകരമായത്
ഓർക്കുക മനുഷ്യാ ഇനിയെങ്കിലും നീ
വെട്ടിമാറ്റുക വികസനങ്ങൾ
ചിന്ദിക്കൂ നാടിനായി
കെട്ടിപ്പണിയുക വന സാഗരം
ഒത്തു കൈകോർക്കുക സാഹോദര്യത്തിനും
ചങ്ങല തീർത്തൊരു ഭൂമിയാക്കാം
പ്രളയക്കെടുതിക്ക്‌ ആശ്വാസമായി നൽകാം
കുന്നും മരവും കൃഷി ഭൂമിയും
വീണ്ടെടുക്കാൻ കേരളക്കരയെ
ദൈവത്തിൻ സ്വന്തം നാടായ മാറ്റാം


കുഞ്ഞുവാവ
സങ്കീര്‍ത്തന വി.പി., 9A


കുഞ്ഞിളം കാലുകൊണ്ട് പിച്ചവെച്ചും
കുഞ്ഞികൊലുസ്സുകൾ ഒച്ചവെച്ചും
അമ്മയുടെ അരികിൽ താരാട്ടുകേൾക്കാൻ
ഓടിയണയുന്നുകുഞ്ഞനുജൻ
എൻ സ്വന്തം കുഞ്ഞുവാവ
ഇളം കണ്ണിൽ കാണ്മാഴിയിട്ടും നെറ്റിയിൽ
വലിയൊരുപൊട്ടുതൊട്ടും
കവിളിലെ പൊട്ടിന്റെ ഭംഗികൾ കാണിച്ചു
അമൃതിനേക്കാൾ മാധുര്യം തൂകുന്ന
പുഞ്ചിരിമായവൻ ഒരായിരം
ചുംബനം നൽകാൻ ഓടിയണയുന്ന
എന്റെ കുഞ്ഞനിയൻ
എൻ സ്വന്തം കുഞ്ഞുവാവ 


വൈകിപ്പോയി...
സങ്കീര്‍ത്തന വി.പി., 9A

 

എപ്പോഴോ അറിയാതെ നീ എൻ കൂട്ടുകാരിയായി
ഇപ്പോഴും പിരിയാതെ നീ എൻ ഓർമ്മയായി
നിൻ രൂപം കണ്ണുകൾ പിരിഞ്ഞുപോയി
എന്നാലും മനസ്സിൽ നിൻ രൂപം മായാതെ തന്നെ
ഒരുമിച്ചിരുന്നു അന്ന് നമ്മൾ നമ്മുടെ വിദ്യാലയത്തിൽ
ഒന്നകന്നിരുന്നു നീ എന്നെ ആ വിദ്യാലയത്തിൽ
പാഠമായിരം പേടിച്ചപ്പോളും നമ്മൾ
പാട്ടുകൾ പാടി രസിച്ചപ്പോഴും
ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചപ്പോളും
എൻ മിട്ടായി പകുത്തപ്പോളും
അങ്ങിനെയങ്ങിനെ പലപ്പോഴും
പറയാമായിരുന്നില്ലേ ഒരിക്കൽ
നിനക്ക് എന്നോടത്
ഞാൻ വിടചൊല്ലുമ്പോൾ മാത്രം
നീ കരഞ്ഞു എന്നോട് പറഞ്ഞു
എനിക്ക് നിന്നെ വേണമെന്ന്
നീ പോകരുതെന്ന്
ഇത് നീ മുൻപ് അരിചിരുന്നെങ്കിൽ
ഞാൻ ആ ബാല്യം മനോഹരമാക്കിയേക്കും
രണ്ടു സഹായധരങ്ങളെപോലെ
ഞാൻ അറിയാതെ പോയി
നിനക്ക് എന്നോട് ഇഷ്ടമുണ്ടെന്നറിയാൻ
ഞാൻ വൈകിപ്പോയി
നിനക്ക് ഇംനിയോട് ഇത്രയേറെ
ഇഷ്ടമുണ്ടെന്നറിയാൻ
ഞാൻ വൈകിപ്പോയി
എൻ കൂട്ടുകാരി .


മാര്‍ത്താണ്ഡന്‍
സങ്കീര്‍ത്തന വി.പി., 9A



പുലരിയിൽ കാണാം വിഹായസ്സിൽ
സുസ്മേരവദനൻ വിരാചിക്കുന്ന മാർത്താണ്ഡനെ
അത്യുന്നതിയിലാണെങ്കിലും നീ സ്പുരിരിക്കുമ്പോൾ
നിൻ കിരണം എന്നിൽ തട്ടുംന്നു
നിന്നെ ചിലർ ഉടയോനായി കരുതുന്നു
ചിലർ പ്രപച്ചതിന്രചനായി കാണുന്നു
സന്ധ്യ വിളക്ക്വിഹായസ്സിന്ടെ അങ്കണത്തിൽ
കൊളുത്തിയതായി തോന്നുന്നു
രജനി കടന്നുവരുമ്പോൾ നീ
എവിടെപ്പോയൊളിക്കുന്നു മാർത്താണ്ഡാ



മദ്യം
സങ്കീര്‍ത്തന വി.പി., 9A


പണത്തേക്കാൾ നിധിയാണ് മദ്യം
പലഹാരത്തിനേക്കാൾ മധുരമുള്ള
പുരുഷരെ പാമ്പാക്കി മാറ്റുന്ന മദ്യം
കാലുകളെ നാഗലാക്കുന്ന മദ്യം
കുബിടുംബത്തെ തമ്മിൽ തെറ്റിക്കുന്ന മദ്യം
അമൃത് പോലുള്ള മദ്യം
അമിതമായ വിഷയമാകുന്ന മദ്യം
കരളിനെ അരിക്കുന്ന മദ്യം
മനുഷ്യനെ കൊല്ലുന്ന കൊലപാതക മദ്യം
ജീവന്റെ ജീവനാകുന്ന മദ്യം
മദ്യം അകത്തുചെന്നാൽ
മനുഷ്യനെ മൃഗമാക്കുന്ന മദ്യം
കുടിയണ്ടേ കൂടപ്പിറപ്പു മദ്യം




അനാഥയുടെ വിഷുപ്പുലരി
സങ്കീര്‍ത്തന വി.പി., 9A



മേടമാസം പുലരി വരികയായി
എൻ മനസ്സിൽ ഒരു ചിത്രം പോലെ
സൂര്യ പ്രകാശത്തിൽ സ്വർണ കണിക്കൊന്ന
മുറ്റത്തു വിരിജ് നിൽപ്പുണ്ട്
പക്ഷേ കണിവെച്ചിടാൻ എൻ അമ്മയില്ല
കോടി എടുക്കാൻ അച്ഛനില്ല

അങ്കണത്തെ മണ്ണിൽ കിടന്നുറങ്ങുന്ന
അച്ഛനുമെന്‍ സ്വന്തമമ്മയും
പിന്നെ അകത്തെ കിടക്കയിൽ
കുറച്ചുകൊണ്ടുറങ്ങുന്ന എൻ മുത്തശ്ശിയും
ഏകനായി കേഴുന്ന വിഷുപ്പക്ഷിയും
അനാഥയായി കേഴുന്ന ഞാനും

അന്നൊരു മേട രാവിൽ അമ്മക്കൊപ്പം
അമ്മതൻ കൈയും നയനവും ഒന്നിച്ചു
അമ്പാടിയിലെ ശ്രീകൃഷ്ണന് മുന്നിൽ
അച്ഛനുമൊത്തു ഞാൻ കണികണ്ടിരുന്നു
അഷ്ടമായ സൂര്യൻ മറയും മുൻപ്
അച്ഛനുമമ്മയും അസ്തമിച്ചു
മുറ്റത്തെ കണിക്കൊന്നയിൽ ഏകനായി
വിഷുപ്പക്ഷി അപ്പോഴും കരഞ്ഞിരുന്നു


INTERNET CHILDHOOD
സങ്കീര്‍ത്തന വി.പി., 9A


Now the childhood full of internet
andchildren living in the net
the bads of internet is these
children eating mobile phones
and goble the charge always
their brain is full of whatts app chats
no space of studies
so brain are not work enough
now children are mobile adaptors
they want only internet,only internet
the reason of this they are newgens
this adicters only foolishness
but the internetis always helpfull
the best of internetis these
it helps for good education
it helps for projectsseminars
today we cant live without internet
but accept this good,aviod this bads
internet can change ourlives
so lets join hands for good future.


ഒരോര്‍മ്മ
അന്‍സില സി.വി., 8A




നന്മയായെപ്പോളുമെൻ മുന്നിലായി
കത്തിജ്വലിക്കുന്ന പൊട്ടിത്തെറിക്കുന്ന
ഉൾക്കാമ്പിനുള്ളിൽ സ്നേഹമൂറുന്ന
ഒരേഒരു മുഖമെന്നധ്യാപകൻ
എൻ അധ്യാപകൻ
നേർവഴി കാട്ടുന്ന ദൈവവും
ഞാൻ പഠിച്ചെടുത്ത പുസ്തകവും
എല്ലാം തിളയ്ക്കുന്ന ആ വഴികൾ
കേട്ടില്ല ഞാൻ ആ മൊഴി
കണ്ടില്ല ഞാൻ ആ മുഖം
ഏതോ അപരിചിതനായ വന്നു
എൻ മനസ്സിനെ വിലക്ക് വാങ്ങി
ഇണക്കവും പിണക്കവും
ഒരുപോലെ കളിയായി
കണ്ടൊരേന അദ്ധ്യാപകൻ
ഒടുവിൽ വിദ്യാലയ പടി ഇറങ്ങുമ്പോൾ
വേണ്ടുപൊട്ടുന്ന മനസുമായി
വന്നുനിന്നെൻ മുന്നിലെന്‍
അദ്ധ്യാപകൻ
പൊട്ടിക്കരഞ്ഞു ഞാൻ ഉള്ളിന്റെയുള്ളിൽ
പൊട്ടിച്ചിരിച്ചു അവർക്കു മുന്നിൽ
കെട്ടിപ്പിടിച്ചെന്നോടു ചൊല്ലി
പുസ്‌തകമാവുന്ന നിന്നെ ഞാൻ മുമ്പേ
പഠിച്ചിരുന്നു
ഗുരുവന്ദനം തീർത്തൊരെൻ നെറ്റിയിൽ
ചാലിച്ചെഴുതിയ
കുങ്കുമമാണെനധ്യാപകൻ
മനുഷ്യാ ഓർക്കുക നീ
മണ്മറഞ്ഞ നിൻ ഒരോർമ്മ
നന്മയായെപ്പോളുമെൻ
ഗുരുവിനായി സമർപ്പിക്കുക
അറിവിനാൽ തീർത്ത ഒരു പുത്തൻ
ഒരു പുത്തൻ വെളിച്ചത്തെ.

 



No comments:

Post a Comment